Saturday, September 26, 2009

ഇബ്രഹീം വില്ലന്‍ കവിത

കൊയ്തു കഴിഞ്ഞ പാടത്ത്
അമ്പെയ്ത് പിടിക്കാന്‍
രണ്ടു പറയന്മാര്‍
പോയ കഥ
വില്ലില്‍ അമ്പു കോര്‍ത്ത്
വഴി നീളെ നടന്ന്
കൊറ്റി കിട്ടാതെ
പട്ടിണിയായി പറയര്‍
ഒന്നാം പറയന്‍ പറഞ്ഞു
പറയന്‍ രണ്ടാമാ.....
കൊറ്റിയൊറ്റൊന്നില്ലാ
പട്ടിണിയായല്ലോ
ഒന്നൂടെ നടക്കീന്‍
ഒന്നാം പറയാ
ഒന്നെങ്കിലും കിട്ടാ‍ണ്ടിരിക്കില്ല
നട ഒന്നാം പറയാ..
പിന്നേം നമ്മ
നടന്ന് തളര്‍ന്നല്ലോ
ഇനി നടക്കാന്‍ പറ്റീല
രണ്ടാം പറയാ
എന്നാലൊരുത്തന്‍
കാവലില്ലെ
മുത്തപ്പനെപ്പോളും
നമ്മെ കാക്കും

ഒന്നം പറയനൊരു നേര്‍ച്ച
ആദ്യത്തെ കൊറ്റി മുത്തപ്പന്‍
കോവിലില്‍
നേര്‍ച്ച കൊടുപ്പാന്‍

എന്നാലങ്ങിനെ തന്നെ
പറയന്മാര്‍ രണ്ടു നേര്‍ച്ച നേര്‍ന്നു
ഉടനെ ഒരു കൊറ്റി
അമ്പിലായി

പിന്നെ നടന്നു തളര്‍ന്നൂ
പറയര്‍ക്ക് രാത്രിയായി
പിന്നൊരു കൊറ്റിയെം
ഒത്തുമില്ല
കൂരയിലെത്തിയ
പറയര്‍ അങ്ങോട്ടും
ഇങ്ങോട്ടും നോക്കിനിന്നു
ഒന്നുകൊണ്ടെങ്ങിനെ....
എല്ലാം അറിഞ്ഞ
പറയിച്ചി പെണ്ണ്
ഉച്ചത്തില്‍ മൊഴിഞ്ഞു
മുത്തപ്പനോട് തമാശപറഞ്ഞാല്‍
മുത്തപ്പന്‍ എപ്പോളും
കാര്യമാക്കും
നല്ല മസാലയില്‍ വറുത്തെടുക്കാം

പ്രസിദ്ധ കവി *ഇബ്രാഹീം വില്ലന്റെ മൊഴിക്കവിത

*ഓന്‍ ഞമ്മളെ ഒരു ചങ്ങായീ‍.........

നടന്‍

ഇന്ന് കാലത്ത്
മുഴുത്ത ഒരു നേന്ത്രപ്പഴം
തൊലിയുരിച്ചു തിന്നവെ
അസ്ഥികൂടമ്പോലൊരുത്തന്‍
നോക്കി നില്‍ക്കുന്നുണ്ടായിരുന്നു
അവന്റെ കണ്ണുകളില്‍ ദൈന്യഭാവം
ഒരു സിനിമയിലെ
മമ്മൂട്ടിയെ ഓര്‍മ്മപ്പെടുത്തി
അത്ര ഭാവരസപ്രദാനം

സേനാപതി

കാലഹരണപ്പെട്ട ഒരു സമൂഹത്തില്‍
ഞാന്‍ എങ്ങനെയാണ്
യുദ്ധം ചെയ്യുക

അവരെ ഞാന്‍ നയിക്കണമെന്ന്
എന്നോട് അവര്‍ ആവശ്യപ്പെടുന്നു
എങ്കില്പോലും

ഒരിക്കല്‍ അവരെ നയിച്ചതാണ്
അവര്‍ നല്ലകുട്ടികളായി
പാഠങ്ങള്‍ പഠിച്ചതും

യുദ്ധത്തിന്റെ നാള്‍
അവര്‍ക്ക് മുന്നില്‍ നിന്ന്
സേനാപതിയായ് അവരെ നയിച്ചു

ശത്രുക്കള്‍ക്ക് മുന്നില്‍
ഞാന്‍ ആവേശ്ത്തോടെ
യുദ്ധകാഹളം മുഴക്കി

വാളുയര്‍ത്തി ഞാന്‍ കുതിച്ചു
ശത്രുവിനെ ഭയച്കിതരാക്കി
ശത്രു ചിരിച്ചു തള്ളി

കാരണം
ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍
അകലെ നിതംഭങ്ങള്‍ അകന്നു പോകുന്നത് കണ്ടു

പിന്നെ ഇപ്പോളും
അവര്‍ അതുതന്നെ ആവശ്യപ്പേടുന്നു
നീ നയിക്കൂ, ഞങ്ങള്‍ പുറകിലുണ്ട്