Thursday, August 5, 2010

കാഴ്ചകള്‍


കാഴ്ചകള്‍
അത് നഷ്ടമാകുമ്പോള്‍
ജീവിതം നഷ്ടമാകലാണ്
നിറങ്ങള്‍ വസന്തങ്ങള്‍
അങ്ങിനെ കാലവും

എങ്കിലും കണ്ണുകള്‍ക്കപ്പുറം
കാഴ്ചകളുള്ളവരുണ്ട്
അവര്‍ കണ്ണുകളില്ലാതെ
കാഴ്ചകളാകുന്നു

കാഴ്ചകള്‍ അകം നിറയുന്നു
വാക്കുകള്‍ പോരാട്ടങ്ങള്‍
ഗന്ധങ്ങള്‍ തിരിച്ചറിയലുകള്‍
എപ്പോളും അതിജാഗരം‍

കഴ്ചകള്‍ നിറങ്ങളാകുന്നു
കറുപ്പുകള്‍ ഇല്ലതെയാകുന്നു.
അകമേ തിരശ്ശീലകെട്ടി
എല്ലാം അറിയുന്നു

പ്രഭാതത്തിന്‍റെ സംഗീതം
ഉച്ചച്ചൂടിന്‍റെ പൊള്ളല്‍
സായന്തനത്തിന്‍റെ മാധുര്യം
എല്ലാം അറിയുന്നു

ഇരുട്ട് അറിവാകുന്നു
കറുപ്പാകുന്നു
നിറമല്ലാത്തത് കറുപ്പ് മാത്രം
മറ്റെല്ലാം നിറങ്ങള്‍
കപടമായവ

കണ്ണുകളില്‍ കനല്‍ കൊണ്ടുനടന്ന
സഖാവ് മുഹമ്മദലിക്കാക്ക്

പ്രണയലേഖനങ്ങള്‍



അവള്‍ എന്തു ചെയ്തിട്ടുണ്ടാകും
രാവുകളെ നിദ്രാവിഹീനങ്ങളാക്കി
അനുസരനയില്ലാത്ത കയ്യെഴുത്തിന്റെ
വളഞ്ഞും പുളഞ്ഞും പോകുന്ന
ഒഴുക്കില്‍ ശപിച്ച് എഴുതിയെടുത്തവ.

എന്റെ കയ്യെഴുത്തുകളല്ല
എന്റെ ആത്മാവിനെ പകര്‍ത്തിയ
എന്റെ ഹ്രുദയം മുറിച്ചുവെച്ച
വക്കില്‍ നിണം പുരണ്ടവ
ഇപ്പോള്‍ ആ കത്തുകള്‍
എവിടെയായിരിക്കും
ചുവന്ന പൂട്ടിനാല്‍ ബന്ധിച്ച
കൌതുകമുള്ള നീലപ്പെട്ടി
ഇപ്പോളും കാത്തുവ്ക്കുന്നുണ്ടാകുമോ
അവയില്‍ അലക്കിത്തേച്ച പോല്‍
അടുക്കിവച്ച എന്റെ പ്രണയലേഖനങ്ങളും

കൈമാറുമ്പോള്‍ ഞാന്‍അവള്‍ക്കായ്
ഒരു വസന്തം നല്‍കുന്നതുപോലെ
ഒരു വിശുദ്ധകര്‍മ്മത്തിന്റെ പുണ്ണ്യംപോലെ
അവള്‍ അതെല്ലാം എന്ത് ചൈതിരിക്കും
എല്ലാം നീലപ്പെട്ടിക്കകത്ത് ഉണ്ടാകുമോ?
എനിക്കുതന്ന പ്രണയലെഖനങ്ങള്‍
ഞാന്‍ കല്യാണതലേന്ന് കത്തിച്ചു കളഞ്ഞു
കര്‍ക്കിടകമേഘം പോലെ
പുക വാനിലേക്ക് ഉയര്‍ന്നു
പിന്നെ ഒരു മഴപെയ്തു
ആര്‍ദ്രം ..സ്നിഗ്ദം