Tuesday, January 25, 2011

ഫോര്‍ത്ത് എസ്റ്റേറ്റ്


എന്‍റെ വലത്തെ ചെവിക്കടിയില്‍
ഒരു കറുത്ത മറു കുണ്ട്
ഇടക്കിടെ എന്‍റെ കാമിനി
അതില്‍ ചുംബിക്കാറുണ്ട്

ഇന്നലെ ആ മറുക് എന്നോട്
പതിവില്ലാത്ത ഒന്നു പറഞ്ഞു
ഇത് ഉറക്കെ വിളിച്ചുകൂകും
ഞാന്‍ ചൂണ്ടു വിരല്‍ ചുണ്ടില്‍ ശ്ശ്..

മറുക് പിന്നെ തുടര്‍ന്നു പറഞ്ഞു
എന്‍റെയും നിന്‍റെയും നാവ്
ഒന്നുമാത്രമായിരിക്കെ
ഞാന്‍ ആരോടും പറയില്ല

എങ്കിലും ഇനിയും നിന്‍റെ
കാമിനിയുടെ ചുംബനം
എന്നില്‍ തന്നെ ആയിരിക്കണം
മറുകിന്‍റെ വാക്കുകളില്‍ കാമം

കണ്ണും എന്‍റെ , കാതും എന്‍റെ
നാക്കും എന്‍റെ
നാലാമത് നീയും എന്‍റെ
സര്‍വ്വതന്ത്ര സ്വതന്ത്രം

Sunday, January 16, 2011

മദ്യഷാപ്പുകള്‍



ഗ്രാമത്തിലെ ഷാപ്പുകള്‍ക്ക്
സായന്തനത്തിന്‍റെ ഇളം ചുവപ്പ്
മനം തുറന്ന് അപ്പൂപ്പന്താടി പോലെ
പറക്കാന്‍ കൊതിക്കുന്നവര്‍

ഒറ്റക്കണ്ണിന്റെ ഏകാഗ്രതയില്‍
ഒരിറ്റ് ചോരാതെ വാസുവേട്ടന്‍
രാമേട്ടന്‍ വേദനയോളം നിറച്ച്
സൈക്കിള്‍ ബെല്ലിന്റെ ഈണത്തില്‍

കല്ലും മണ്ണും ഇറക്കിത്തളര്‍ന്നവന്റെ
വേദനസംഹാരി തേടിയെത്തുന്ന സഖാവ്
ഒഴിഞ്ഞ കുപ്പികളില്‍ ശേഷിക്കുന്ന
ലഹരി നുണയുന്ന കുഞ്ഞിത്തള്ള

നഗരം വര്‍ണ്ണരാജികള്‍ പോലെ
അരണ്ടവെളിച്ചമായി ഒറ്റക്ക്
ചിലപ്പോള്‍ നിറങ്ങളുടെ മേളമായി
ആള്‍കൂട്ടങ്ങളുടെ ആരവം

ബാറിന്‍റെ വര്‍ണ്ണാഭമായ കാഴ്ചകളില്‍
ഒഴുകിപ്പോകുന്ന ജോസേട്ടന്‍
സിപ്പുകളുടെ അളവുകള്‍ ക്രിത്യമാക്കി
പുകച്ചുരുളുകള്‍ക്കിടയിലെ താടിക്കാരന്‍

സംഘശക്തിയുടെ പ്രകാശിതവലയത്തില്‍
ഖദറിന്റെ തിളക്കമുള്ള ഖാദര്‍ക്ക.
വ്യവഹാരങ്ങളുടെ കരിമ്പടം പൊഴിച്ച്
സത്യം‍ ഒഴുക്കിക്കളയുന്ന വക്കീല്‍

അകക്കാഴ്ച്ചകളില്‍ കാണാം
ഒറ്റപ്പെട്ടുപോകുന്ന വേദനകളുടെ
നിരാലംബമാകുന്ന വാര്‍ധക്യത്തിന്റെ
അറ്റുപോകുന്ന പ്രണയത്തിന്‍റെ ദ്രുശ്യങ്ങള്‍

മദ്യഷാപ്പിലെത്തുന്നവര്‍ ഒന്നുകില്‍
ജീവിതത്തിന്റെ ആഘോഷങ്ങലില്‍ രമിച്ച്
അല്ലെങ്കില്‍ വേദനയുടെ നെരിപ്പോടില്‍ തകര്‍ന്ന്
ഒര്‍ല്പനേരത്തിന് അത്മാഹുതിചെയ്യുന്നവര്‍


നിയമപരമായ മുന്നറിയിപ്പ്: മദ്യം വിഷമാണ്. ആരോഗ്യത്തിന് ഹാനി കരം

Monday, January 3, 2011

പശു പ്രൊഫൈല്‍


എന്‍റെ ആന നന്നായി മെലിഞ്ഞതിനാല്‍
ഞാന്‍ അതിനെ തൊഴുത്തില്‍ കെട്ടി
കഴിഞ്ഞ മാന്ദ്യത്തില്‍ കുലം മുടിഞ്ഞുപോയ
പശു പരമ്പരയുടെ   ഓര്‍മ്മക്ക്

ആന ഒന്നുരണ്ടുദിവസത്തെ
മുക്കലിനും മൂളലിനും ശേഷം
തൊഴുത്തിന്റെ അഴികള്‍ക്കിടയിലൂടെ

ശാന്തമായി ലോകത്തെ നോക്കി





ഇന്നലെ ആനയെ ബന്ധിച്ച
ഇരുമ്പ് ചങ്ങല എടുത്തുമാറ്റി 
തളപ്പാടുകള്‍ വീണ കാലുകളെ സ്വതന്ത്രമാക്കി
കഴുത്ത്,
കയറിനാല്‍ മരയഴിയില്‍  കെട്ടി

കാലിത്തീറ്റയും കഞ്ഞിവെള്ളവും
മൊരിഞ്ഞ വൈക്കോലിന്റെ 
മധുരിമയും  
എന്‍റെ ആന തിന്ന് അയവിറക്കി
പനമ്പട്ടയുടെ പച്ചചൂരിനെ മറന്നു