നമ്മുടെ സംസ്കാരിക പശ്ചാത്തലം ഒരേസമയം പുരുഷാധിപത്യത്തിനും കപടമായ സ്ത്രീപക്ഷവാദത്തിനും അനുകൂലാമായാണ് പ്രവര്‍ത്തിക്കുന്നത്. സാംസ്കാരിക സ്ത്രീപക്ഷവാദികളില്‍ ഒരു വിഭാഗം യഥാര്‍ത്തത്തില്‍ വാദിക്കുന്ന സ്ത്രീ സ്വാതന്ത്ര്യം എന്താണെന്ന് പലപ്പോളും ചിന്തിച്ചുപോയിട്ടുണ്ട്. അവര്‍ നഗ്നതയെ പ്രോത്സാഹിപ്പിക്കുന്നു. എന്നിട്ട് അതൊരു അനിവാര്യതയണെന്നും സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുന്നത് അവളുടെ സ്വാതന്ത്ര്യമാണെന്നും പറയുന്നു. നിരന്തരമായ സഹനത്തില്‍ നിന്ന് ഒരു സമരമാര്‍ഗ്ഗമായി വന്ന ഇറോമിന്റെ സമരത്തെയല്ല ഇവിടെ ഉദ്ദേശിച്ചത്. ശരിയായി വസ്ത്രം ധരിക്കുക എന്നത് പുരുഷനും സ്ത്രീക്കും ചെയ്യാവുന്ന ഒരു മര്യാദയാണ്. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അത് ഒരു സ്ത്രീവിമോചന മന്ത്രമാക്കിയത് ആഗോളകുത്തകകളാണ്. അവര്‍ ഒരേ സമയം സ്ത്രീയെ വിലപനച്ചരക്കാക്കുകയും എന്തും ധരിക്കാനുള്ള അവകാശം നേടിക്കൊടുക്കുന്ന വിപ്ലവകരികളുമാക്കുന്നു.
ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും വിലകൂടിയ ഉലപന്നം എങ്ങിനെ നിര്‍മ്മിക്കാമെന്ന് ആഗോള വസ്ത്രനിര്‍മ്മാണകുത്തകക്കാര്‍ കണ്ടെത്തിയിരിക്കുന്നത് ഈ ഒരു സ്ത്രീ പക്ഷ മനസ്സില്‍ നിന്നാണെന്ന്. ഈ വസ്ത്രധാരണ രീതി ഏതെങ്കിലും സാമൂഹികമോ രാഷ്ട്രീയമോ ആയ കടമ നിര്‍വ്വഹിക്കുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാകും ഉത്തരം. പക്ഷെ നിലനില്പിന്നായി കഷ്ടപ്പെടുന്നവന്റെ കീറിയവസ്ത്രത്തിനില്ലാത്ത ഫാഷൻ തുന്നിക്കൂട്ടിയ ജീന്‍സിനു കൈവരുത്തുന്ന കരവിരുതും ഈ മാലിന്യവിതരണതന്ത്രത്തിന്റെ ഭാഗമാണ്.
സ്ത്രീകളെ ഏറ്റവും കൂടുതല്‍ കച്ചവടം ചെയ്യുന്ന വസ്ത്ര സ്വര്‍ണ്ണ കച്ചവടക്കാര്‍ മാത്രമല്ലെന്നും അന്തിക്ക് സ്ത്രീവാദസംവാദങ്ങള്‍ നടത്തുന്ന ചാനലുകള്‍ ആ സംവാദം സംഘടിപ്പിക്കുന്നത് സ്ത്രീ വര്‍ഗ്ഗത്തെ കച്ചവടം ചെയ്താണെന്നത് അപഹസ്യം തന്നെ. സ്ത്രീപക്ഷവാദികളിലെ ഈ വിഭാഗം ഇത്തരം കടുത്ത സ്ത്രീവിരുദ്ധതക്കെതിരെ രംഗത്ത് വരുന്നില്ല. രണ്ടും മൂന്നുകൊല്ലം ഗര്‍ഭിണികളായി തുടരേണ്ടിവരുന്നവരുടെ വേദനയെങ്കിലും ഈ പക്ഷം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്തരം സ്ത്രീവിരുദ്ധമായ സീരിയലുകൾ ഇന്നും നമ്മുടെ ഗ്രുഹങ്ങളെ അവിടെ പിഞ്ചുകുട്ടികളെ വരെ പുരുഷാധിപത്യസാമൂഹികാവസ്ഥയിൽ ഉറപ്പിച്ചുനിർത്തുന്നു. അമ്മയും പെങ്ങളും ഉണ്ണിമൊന്റെ താഴെയന്നാണ് അവൻ മനസ്സിൽ പാകപ്പെടുത്തിയെടുക്കുന്നത്.
നമ്മുടെ ടെലിവിഷന്‍ ചനലുകളിൽ നല്ല ഭാഷ സംസാരിക്കാനും അത് സംവേദനം ചെയ്യാനുമുള്ള ശേഷിയാണ് അവതാരക/ര്‍ക്ക് ഉണ്ടായിരിക്കേണ്ട പ്രധാനഗുണം എന്നാല്‍ നമ്മുടെ ചാനലുകളിലേക്കുനോക്കിയാല്‍ നല്ല മലയാളം സംസാരിക്കുക എന്നുള്ളത് ഒരു കൌതുകമത്സരം ആയിരിക്കുന്നു. ആരെങ്കിലും മലയാളം സംസാരിച്ചാല്‍ അവന് സമ്മാനം!. ഇപ്പോള്‍ തികച്ചും അനാവശ്യമായ ഒന്നാണ് മലയാളചാനലുകളില്‍ മലയാളം എന്നു തന്നെ പറയാം. വാർത്താവായനക്കാരൻ മാത്രമാണ് കുറെകൂടി നന്നായി മലയാളം പറയുന്നത്.
ലൈംഗികമായ കാമമോഹങ്ങള്‍ സാധാരണമായ ജൈവപ്രക്രിയയാണ്. പക്ഷെ അത് എപ്പോള്‍ പ്രയോഗിക്കണം എന്ന തിര്‍ച്ചറിവാണ് മനുഷ്യനെ വകതിരിവുള്ളവന്‍ എന്ന് വിളിപ്പിക്കുന്നത്. ഇതുകൊണ്ട് തന്നെ ഒരു എതിർലിംഗത്തിലെ രൂപത്തിൽ ലൈംഗികതകണ്ട് കാമമോഹം ഉണ്ടാകുന്നവർ തന്നെയാണ് മനുഷ്യനടക്കമ്മുള്ള ജീവിവർഗ്മ്ന്ഗ്ങൾ. എന്നാല്‍ അത് അവര്‍ ആരാണെന്നും നമുക്ക് ആ വികാരം പ്രകടിപിക്കാവുന്നവര്‍ ആണോ അവരെന്നും നാം തിരിച്ചറിയുമ്പോള്‍ അവന്റെ വികാരം മറ്റുള്ളവര്‍ക്ക് ദോഷകരമല്ലാത്ത ഒന്നാകുന്നു.
പ്രതിരോധമായി പ്രവര്‍ത്തിക്കുന്നവരിൽ പലർക്കും സദാചാരപോലീസ് മര്‍ദ്ദനവും, കൂകിവിളിയും നാം കഴിഞ്ഞ കാലങ്ങളിൽ കണ്ടതാണ്. അതെല്ലാം തന്നെ നമ്മുടെ ആധുനിക സാംസ്കാരിക പശ്ചാത്തലം മലീമസമായതുകൊണ്ട് മാത്രം സംഭവിക്കുന്നതാണ്. ഇന്ന് ചാനലിനുമുന്നിലിരുന്ന് മുല-മൂട് ആട്ടല്‍ കണ്ട് സാംസ്കാരിക വികാസത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് നാളെ അവരില്‍ ചിലര്‍ തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇനിയും “മാനസപുത്രിമാരായി”ചാനല്‍ പെട്ടിയില്‍ തുള്ളിതുളുമ്പാന്‍ ആഗ്രഹിക്കുന്നവരെ നോക്കി സാരിത്തലപ്പുകണ്ടാല്‍ കാമഭ്രാന്തവികാരവിജ്രുംഭിതരാകുന്ന ഒരു വിഭാഗം കാത്തുനില്‍ക്കുന്നുണ്ടെന്ന് ഓര്‍മ്മിക്കുകയും അതിനാല്‍ സൂക്ഷ്മത പാലിക്കുകയും വേണം.
മണിക്കൂറില്‍ വന്‍ തുക കൊടുത്ത ഫോണില്‍ കാമം ശമിപ്പിക്കുന്നവര്‍ വരെ നമുക്ക് ചുറ്റുമുണ്ടെന്നും ഇത്തരക്കാരുടെ കാമഭ്രാന്തിനുമുന്നില്‍ ജീവിതം ഹോമിക്കപ്പെടുന്നവര്‍ ആയിരങ്ങള്‍ അണ്. സംസ്കാരസമ്പന്നമെന്നും സര്‍വ്വസ്വതന്ത്രമെന്നും ധരിക്കുന്ന നാടുകളിലാണ് സ്ത്രീകള്‍ ഈ അക്രമത്തിന് ഇരയാകുന്നത് എന്നത് കൂടുതല്‍ ഞെട്ടിക്കുന്നു.
(ഫേസ്ബൂക്ക്ചർച്ചയിൽ നിന്നെടുത്തത്)
ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും വിലകൂടിയ ഉലപന്നം എങ്ങിനെ നിര്‍മ്മിക്കാമെന്ന് ആഗോള വസ്ത്രനിര്‍മ്മാണകുത്തകക്കാര്‍ കണ്ടെത്തിയിരിക്കുന്നത് ഈ ഒരു സ്ത്രീ പക്ഷ മനസ്സില്‍ നിന്നാണെന്ന്. ഈ വസ്ത്രധാരണ രീതി ഏതെങ്കിലും സാമൂഹികമോ രാഷ്ട്രീയമോ ആയ കടമ നിര്‍വ്വഹിക്കുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാകും ഉത്തരം. പക്ഷെ നിലനില്പിന്നായി കഷ്ടപ്പെടുന്നവന്റെ കീറിയവസ്ത്രത്തിനില്ലാത്ത ഫാഷൻ തുന്നിക്കൂട്ടിയ ജീന്‍സിനു കൈവരുത്തുന്ന കരവിരുതും ഈ മാലിന്യവിതരണതന്ത്രത്തിന്റെ ഭാഗമാണ്.
സ്ത്രീകളെ ഏറ്റവും കൂടുതല്‍ കച്ചവടം ചെയ്യുന്ന വസ്ത്ര സ്വര്‍ണ്ണ കച്ചവടക്കാര്‍ മാത്രമല്ലെന്നും അന്തിക്ക് സ്ത്രീവാദസംവാദങ്ങള്‍ നടത്തുന്ന ചാനലുകള്‍ ആ സംവാദം സംഘടിപ്പിക്കുന്നത് സ്ത്രീ വര്‍ഗ്ഗത്തെ കച്ചവടം ചെയ്താണെന്നത് അപഹസ്യം തന്നെ. സ്ത്രീപക്ഷവാദികളിലെ ഈ വിഭാഗം ഇത്തരം കടുത്ത സ്ത്രീവിരുദ്ധതക്കെതിരെ രംഗത്ത് വരുന്നില്ല. രണ്ടും മൂന്നുകൊല്ലം ഗര്‍ഭിണികളായി തുടരേണ്ടിവരുന്നവരുടെ വേദനയെങ്കിലും ഈ പക്ഷം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്തരം സ്ത്രീവിരുദ്ധമായ സീരിയലുകൾ ഇന്നും നമ്മുടെ ഗ്രുഹങ്ങളെ അവിടെ പിഞ്ചുകുട്ടികളെ വരെ പുരുഷാധിപത്യസാമൂഹികാവസ്ഥയിൽ ഉറപ്പിച്ചുനിർത്തുന്നു. അമ്മയും പെങ്ങളും ഉണ്ണിമൊന്റെ താഴെയന്നാണ് അവൻ മനസ്സിൽ പാകപ്പെടുത്തിയെടുക്കുന്നത്.
നമ്മുടെ ടെലിവിഷന്‍ ചനലുകളിൽ നല്ല ഭാഷ സംസാരിക്കാനും അത് സംവേദനം ചെയ്യാനുമുള്ള ശേഷിയാണ് അവതാരക/ര്‍ക്ക് ഉണ്ടായിരിക്കേണ്ട പ്രധാനഗുണം എന്നാല്‍ നമ്മുടെ ചാനലുകളിലേക്കുനോക്കിയാല്‍ നല്ല മലയാളം സംസാരിക്കുക എന്നുള്ളത് ഒരു കൌതുകമത്സരം ആയിരിക്കുന്നു. ആരെങ്കിലും മലയാളം സംസാരിച്ചാല്‍ അവന് സമ്മാനം!. ഇപ്പോള്‍ തികച്ചും അനാവശ്യമായ ഒന്നാണ് മലയാളചാനലുകളില്‍ മലയാളം എന്നു തന്നെ പറയാം. വാർത്താവായനക്കാരൻ മാത്രമാണ് കുറെകൂടി നന്നായി മലയാളം പറയുന്നത്.
ലൈംഗികമായ കാമമോഹങ്ങള്‍ സാധാരണമായ ജൈവപ്രക്രിയയാണ്. പക്ഷെ അത് എപ്പോള്‍ പ്രയോഗിക്കണം എന്ന തിര്‍ച്ചറിവാണ് മനുഷ്യനെ വകതിരിവുള്ളവന്‍ എന്ന് വിളിപ്പിക്കുന്നത്. ഇതുകൊണ്ട് തന്നെ ഒരു എതിർലിംഗത്തിലെ രൂപത്തിൽ ലൈംഗികതകണ്ട് കാമമോഹം ഉണ്ടാകുന്നവർ തന്നെയാണ് മനുഷ്യനടക്കമ്മുള്ള ജീവിവർഗ്മ്ന്ഗ്ങൾ. എന്നാല്‍ അത് അവര്‍ ആരാണെന്നും നമുക്ക് ആ വികാരം പ്രകടിപിക്കാവുന്നവര്‍ ആണോ അവരെന്നും നാം തിരിച്ചറിയുമ്പോള്‍ അവന്റെ വികാരം മറ്റുള്ളവര്‍ക്ക് ദോഷകരമല്ലാത്ത ഒന്നാകുന്നു.
പ്രതിരോധമായി പ്രവര്‍ത്തിക്കുന്നവരിൽ പലർക്കും സദാചാരപോലീസ് മര്‍ദ്ദനവും, കൂകിവിളിയും നാം കഴിഞ്ഞ കാലങ്ങളിൽ കണ്ടതാണ്. അതെല്ലാം തന്നെ നമ്മുടെ ആധുനിക സാംസ്കാരിക പശ്ചാത്തലം മലീമസമായതുകൊണ്ട് മാത്രം സംഭവിക്കുന്നതാണ്. ഇന്ന് ചാനലിനുമുന്നിലിരുന്ന് മുല-മൂട് ആട്ടല്‍ കണ്ട് സാംസ്കാരിക വികാസത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് നാളെ അവരില്‍ ചിലര്‍ തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇനിയും “മാനസപുത്രിമാരായി”ചാനല്‍ പെട്ടിയില്‍ തുള്ളിതുളുമ്പാന്‍ ആഗ്രഹിക്കുന്നവരെ നോക്കി സാരിത്തലപ്പുകണ്ടാല്‍ കാമഭ്രാന്തവികാരവിജ്രുംഭിതരാകുന്ന ഒരു വിഭാഗം കാത്തുനില്‍ക്കുന്നുണ്ടെന്ന് ഓര്‍മ്മിക്കുകയും അതിനാല്‍ സൂക്ഷ്മത പാലിക്കുകയും വേണം.
മണിക്കൂറില്‍ വന്‍ തുക കൊടുത്ത ഫോണില്‍ കാമം ശമിപ്പിക്കുന്നവര്‍ വരെ നമുക്ക് ചുറ്റുമുണ്ടെന്നും ഇത്തരക്കാരുടെ കാമഭ്രാന്തിനുമുന്നില്‍ ജീവിതം ഹോമിക്കപ്പെടുന്നവര്‍ ആയിരങ്ങള്‍ അണ്. സംസ്കാരസമ്പന്നമെന്നും സര്‍വ്വസ്വതന്ത്രമെന്നും ധരിക്കുന്ന നാടുകളിലാണ് സ്ത്രീകള്‍ ഈ അക്രമത്തിന് ഇരയാകുന്നത് എന്നത് കൂടുതല്‍ ഞെട്ടിക്കുന്നു.
(ഫേസ്ബൂക്ക്ചർച്ചയിൽ നിന്നെടുത്തത്)
1 comment:
ശരിയായി വസ്ത്രം ധരിക്കുക എന്നത് പുരുഷനും സ്ത്രീക്കും ചെയ്യാവുന്ന ഒരു മര്യാദയാണ്. എന്നാല്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അത് ഒരു സ്ത്രീവിമോചന മന്ത്രമാക്കിയത് ആഗോളകുത്തകകളാണ്. അവര്‍ ഒരേ സമയം അവര്‍ സ്ത്രീയെ വിലപനച്ചരക്കാക്കുകയും അവരെ എന്തും ധരിക്കാനുള്ള അവകാശം നേടിക്കൊടുക്കുന്ന വിപ്ലവകരികളുമാക്കുന്നു.
Post a Comment